Thursday 1 March 2012

ഇരുട്ട്

രാത്രിയില്‍ 
ഇരുട്ടില്ലായിരുന്നെങ്കില്‍   
കണ്ണടക്കുമ്പോള്‍
ഇരുട്ടാകാതിരുന്നെങ്കില്‍
ഇരുട്ടുള്ളതുകൊണ്ട്‌
കവിളത്തുചാലുകീറുന്ന
കണ്ണീരു കാണില്ല.
ഇരുട്ടായതുകൊണ്ടല്ലേ 
നിറവയറിന്റെ ആഴം
തുരന്നുനോക്കുന്നെ?
ഇരുട്ടത്തല്ലേ വയസറിയിക്കാത്ത
മകളുടെ മാറുടച്ചത്?
ഇപ്പോള്‍
പകലും ഇരുട്ടാണ്‌.
ചുറ്റും
വിളക്ക് തെളിയാത്ത
മുഖങ്ങള്‍
ചെവികളിലിപ്പോഴും
ഗാന്ധാരിയുടെ
വിതുമ്പലുകള്‍......
  ‍

Tuesday 28 February 2012

മുക്കുവന്‍


മണല്‍പരപ്പിലെ മുക്കുവന്‍
വലവീശാന്‍ ഇറങ്ങി.
വലയില്‍ കുടുങ്ങിയത്
മാസം തികയാത്ത ഗര്‍ഭപാത്രം.
ഉടച്ചു നോക്കിയപ്പോള്‍
മണിബന്ധങ്ങളറ്റ കൈപ്പത്തി.
വീണ്ടും വലവിരിച്ചിട്ട്,
ചരിത്രാതീതകാലത്തേക്ക് മടങ്ങി
അന്തിവെയില്‍ ആറിയപ്പോള്‍
വലവലിച്ചു.
വലക്കുള്ളില്‍  
പിടക്കുന്ന സ്തനങ്ങള്‍
ഈമ്പിക്കുടിച്ചപ്പോള്‍
രക്തം ചുവയ്ക്കുന്നു.
വലവീശി മടുത്തു,
കുടിയില്ലേക്ക് മടങ്ങാം.
തൊടിയില്‍ അമ്മ നില്‍ക്കുന്നു.
തവിപിടിക്കാന്‍ കൈകളില്ലാതെ,
വല്ലാതെ ദാഹിച്ചപ്പോള്‍
റൌക്കമാറ്റിനോക്കി
മാറില്‍ ശൂന്യകാശത്തെ
കട്ടപിടിച്ച ഇരുട്ടുമാത്രം....



അടിക്കുറിപ്പ: നമ്മള്‍ വെട്ടിമാറ്റുന്ന കൈകളും നമ്മള്‍ പിച്ചിചീന്തുന്ന സ്തനങ്ങളും നമ്മുടെ ഉടപ്പിറന്നോരുടെതല്ലേ? 

അമ്മ മരിച്ചിട്ടില്ല


മകനെ,  
ഞാന്‍ നിനക്കായി
ചുട്ട അപ്പതരികള്‍
കാലന്‍ കോഴി
കൊത്തിവിഴുങ്ങുന്നു
മകനെ,
ഞാന്‍ നിനക്കായി
ചുരത്തിയ മുലപ്പാല്‍ 
ചാവാലി പട്ടികള്‍   ‍
നക്കി കുടിക്കുന്നു.
മകനെ, നിന്റെ
മുറിച്ചിട്ട പൊക്കിള്‍കൊടി
കരകാണാത്ത കടലില്‍  
തേങ്ങിക്കരയുന്നു.
മകനെ,
എന്റെ കണ്ണീരില്‍     
ഉപ്പിന്റെ ഉറകെടുന്നു.
മകനെ, നിന്റെ  
രക്തം ചുരത്തുന്ന
കരങ്ങളും,
മാംസം ചവക്കുന്ന
കൊമ്പല്ലും 
മകനെ നീയും
നിന്റെ ഉള്ളിലെ നീയും
ഓര്‍ക്കുമ്പോള്‍
എന്റെ ഗര്‍ഭപാത്രം
നാണിച്ചുചുരുങ്ങുന്നു...

Sunday 26 February 2012

പെരുച്ചാഴി



നിനവിന്റെ 
നേര്‍ത്തൊര
തെങ്ങലുകളിലെവിടെയോ
നീയൊരു 
കൃഷ്ണപരുന്ത്.
കനലുപൊരു
കണ്നുകളിലോക്കെയും 
കൂമ്പിനിന്നത്
ശൂന്യത.
മെല്ലെ തുളുംമ്പിനിന്നു 
നഭസില്‍ മിടിക്കുന്ന
ഹൃദയം തിരഞ്ഞു ഞാന്‍,
നോവിന്റെ തീരത്തെ 
പരല്‍ മണലില്‍.
എങ്കിലും
രാത്രിയുടെ 
യാമങ്ങളിലെവിടെയോ 
പെരുച്ചാഴി മെല്ലെ
കരണ്ട് നിന്നെ...

Friday 24 February 2012

മരം



മരം കാണുമ്പോള്‍ 
കണ്ണ് വിടരുന്നു.
ചില മരങ്ങളില്‍ 
മഴവില്ലുകള്‍.
മുത്തുന്ന  ചൂടിലെവിടെയോ
തണല്‍ തണുപ്പുകള്‍ .
മരം കാണുമ്പോള്‍ 
കണ്ണ് കത്തുന്നു.
പതറുന്ന കോടാലി-
കൈകളിലെവിടെയോ,
ചിതറിത്തെറിക്കുന്ന 
കനല്‍കൊള്ളികള്‍..
ഇന്ന്,
കണ്ണുകള്‍ അടയുന്നു.
നോവിന്റെ പതംവെച്ച 
മരനിഴല്‍ തേടുമ്പോള്‍ 
കാഴ്ച മറയുന്നു.
മറവി ദ്രവിപ്പിച്ച 
പുസ്തകതാളുകളില്‍ 
ചിതലരിക്കുന്ന 
വാക്കുകള്‍ 
"മരം വരമാണ്" 

കറുപ്പ്


 നിനവിന്റെ 
 നിലവരക്കുള്ളില്‍
ചിലക്കുമൊരു രാപ്പാടി 
മെല്ലെ പറഞ്ഞു 
നീ കണ്ട നിനവുകളില്‍ ഒക്കെയും 
ഞാന്‍ കണ്ടു 
രാവിന്‍റെ കരിപൂണ്ട 
കറുപ്പുനിറം